തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍.ഐ.എ. സ്വര്ണക്കടത്തുകാര് യു.എ.ഇ. സുരക്ഷിതകേന്ദ്രമാക്കി മാറ്റുന്നുവെന്നും ഉപജീവനമാര്‍ഗമായിട്ടല്ല പ്രതികള്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്നും എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് എന്‍.ഐ.എയുടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രതികള്‍ക്ക് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. വലിയ സ്വാധീനശേഷിയുളളവരാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പിടിക്കപ്പെട്ടിരിക്കുന്നവര്. ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കപ്പെടാന്‍ ഇടയുണ്ട്.
ഭയത്തോടെയാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്; ഗ്രാമം വിടാനൊരുങ്ങി ഹത്രാസ് പെൺകുട്ടിയുടെ കുടുംബം
സ്വര്‍ണക്കടത്തുകേസില്‍ പ്രതിയാക്കപ്പെട്ട പലരും യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മാത്രമല്ല അറസ്റ്റ് ചെയ്യപ്പെടുമെന്ന് ബോധ്യമായപ്പോള്‍ ചില ആളുകള്‍ യുഎഇയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് ഇവര്‍ യുഎഇയിലേക്ക് രക്ഷപ്പെടുന്നത്. ഇന്ത്യയുടെ സൗഹൃദരാജ്യമായ യുഎഇയില്‍ ഇവര്‍ എങ്ങനെ സുരക്ഷിതരായി താമസിക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമാണ്.
വലിയതോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നത് സംബന്ധിച്ച് സെന്‍ട്രല്‍ ഇക്കണോമിക്സ് ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞവര്‍ഷം എന്‍.ഐ.എ.യെ അറിയിച്ചിരുന്നുവെന്നും എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചേക്കാം എന്നും സെന്‍ട്രല്‍ ഇക്കണോമിക്സ് ഇന്റലിജന്‍സ് ബ്യൂറോ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഈ പണം എങ്ങോട്ട് പോകുന്നു എന്തെല്ലാം ചെയ്യുന്നു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞു.
ഉത്തർപ്രദേശിൽ 14 കാരിയായ ദളിത് പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് കഴുത്തറുത്ത് കൊന്നു
പ്രതികളാരും ഉപജീവനമാര്‍ഗമെന്ന നിലയിലല്ല സ്വര്‍ണക്കടത്ത് നടത്തിയിരിക്കുന്നത്. കൂട്ടത്തിൽ വലിയ ബിസിനസ്സുകളുളളവരുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടന തര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ സ്വര്‍ണക്കടത്ത് നടത്തിയിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും എന്‍.ഐ.എ.ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക