ലഖ്നോ: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനകൊല. പതിനാലുകാരിയായ ദളിത് പെൺകുട്ടിയെ പിതാവും മൂത്ത സഹോദരനും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം. സിദ്ധൗലി മേഖലയിലെ ദുല്ഹാപുര് ഗ്രാമത്തില്‍ കഴുത്തറുത്ത നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ നിന്ന് തല വേറിട്ട മൃതദേഹം ചാലില്‍ കുഴിച്ച് മൂടിയ നിലയിലാണ് കണ്ടെത്തിയത്. അന്വേഷണത്തില്‍ പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.
സെപ്റ്റംബര്‍ 24 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. എന്നാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. സംഭവത്തില്‍ പൊലീസ് വീട്ടുകാരുടെ മൊഴിയെടുക്കുന്നതിനിടെ പിതാവ് താനാണ് കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തി. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത മകളെ ഗര്‍ഭിണിയാക്കിയത് ആരെന്ന് അറിയില്ലെന്നും പെണ്‍കുട്ടിയോടെ നിരവധി തവണ ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നത് നാട്ടുകാര്‍ കൂടി അറിഞ്ഞതോടെ അവളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
പിതാവും മൂത്ത സഹോദരനും ചേര്‍ന്നാണ് കൊല നടത്തിയത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കൃത്യത്തിന് ശേഷം പെൺകുട്ടിയുടെ സഹോദരന് ഒളിവില്‍ പോയി.
പെണ്‍കുട്ടി തന്റെ ഗര്‍ഭത്തിന് ഉത്തരവാദിയായ ആളെ കുറിച്ചുളള വിവരങ്ങള്‍ കൈമാറിയിരുന്നില്ല. ഇയാളെ കണ്ടെത്താനുളള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക