തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനിടെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 40 തിമീ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും രാത്രി ശക്തമായ മഴ പെയ്തിരുന്നു. ചിലയിടങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുലാവര്‍ഷം വൈകുമെന്നും ഒക്ടോബര്‍ അവസാനത്തോടെയെ ആരംഭിക്കുകയുള്ളൂവെന്നും വിദഗ്ധര്‍ അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ഇന്നു മുതല്‍ നാല് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ആയിരിക്കും കൂടുതല്‍ ശക്തമായ മഴ ലഭിക്കുക. ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ട് ആന്ധ്ര, ഒഡീഷ തീരത്തേക്ക് നീങ്ങാനിടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനിടയുണ്ട്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ പിന്മാറ്റവും തുലാവര്‍ഷത്തിന്റെ വരവും വൈകാനിടയുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ ആയിരിക്കും തുലാമഴ കേരളത്തില്‍ ആരംഭിക്കുകയുള്ളു. വടക്കുകിഴക്കന്‍ കാലവര്‍ഷക്കാലത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക