സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് മുന്‍പാകെ ഇന്ന് ഹാജരാകാന്‍ എം. ശിവശങ്കറിന് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാൽ, ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഹാജരാകേണ്ടെന്ന് കസ്റ്റംസ് തന്നെ നിര്‍ദേശിച്ചതായാണ് വിവരം. കേസിൽ ഇദ്ദേഹത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യല്‍ നീട്ടി വച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച രണ്ട് ദിവസം കസ്റ്റംസ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു. സന്ദീപിന്റെ രഹസ്യ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധിച്ച് വ്യകതമായ തെളിവ് ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, കേസില്‍ വഴിത്തിരിവാകുന്ന നിര്‍ണായക വാദം എന്‍ഐഎ ഉന്നയിച്ചിട്ടുണ്ട്. ഭാവിയിലും പ്രതികള്‍ കൂടുതല്‍ കളളക്കടത്ത് നടത്താനായി തീരുമാനിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് വഴിത്തിരിവായേക്കാവുന്ന ഈ വാദം ഉയർന്നുവന്നത്.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി ഭാഗ്യലക്ഷ്മി
പ്രതികരിക്കാൻ ഇവിടെ എഴുതുക