തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കര കടക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ്. മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് കേരള-കര്‍ണാടക തീരങ്ങളില്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ഹെലികോപ്ടര്‍ അയല്‍രാജ്യത്ത് ഇടിച്ചിറക്കി
വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയുള്ളത്. ആന്ധ്രയിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായാണ് ന്യൂനമര്‍ദം കരയിലേക്ക് പ്രവേശിക്കുക. ഇതേ തുടര്‍ന്നാണ് കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം ആന്ധ്ര, കേരള, കര്‍ണാടക, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍
14 വരെ മഴ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക