ശക്തമായ മഴ കനത്ത നാശം വിതയ്ക്കുകയാണ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും. മഴക്കെടുതിയെ തുടർന്ന് ഹൈദരാബാദില്‍ 15 പേരും ആന്ധ്രപ്രദേശില്‍ 10 പേരും മരിച്ചു. തെലങ്കാനയിലും ആന്ധ്രയിലും റെക്കോഡ് മഴയാണ് പെയ്തത്. ഷംഷാബാദില്‍ ചുറ്റുമതില്‍ തകര്‍ന്ന് വീടുകളുടെ മുകളിലേക്ക് വീണ് രണ്ട് മാസം പ്രായമുളള കുഞ്ഞടക്കം ഒന്‍പത് പേരാണ് മരിച്ചത്.
നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി; രജിസ്ട്രേഷന് തുടങ്ങി
ഹൈദരാബാദിന്റെ താഴ്ന്ന പ്രദേശങ്ങളിലാകെ വെളളം കയറുകയും ഒപ്പം നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഒലിച്ചു പോകുകയും ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘത്തെ ഹൈദരാബാദില്‍ വിന്യസിച്ചിട്ടുണ്ട്. 74 പേരെയാണ് ഇതിനോടകം രക്ഷപ്പെടുത്തിയത്. തെലങ്കാനയിലെ പതിനാല് ജില്ലകള്‍ മഴക്കെടുതിയിലാണ്. കനത്ത മഴയിൽ വലിയ ആളപായങ്ങളൊന്നുമില്ലാതെ മഴ ഒഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക