പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി 22 ദിവസത്തോളം തുടർച്ചയായി പീഡിപ്പിച്ചു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. ഫാമിൽ പൂട്ടിയിട്ട് രണ്ടു പേർ ചേർന്നായിരുന്നു പീഡനം.
മാതാപിതാക്കളുമായി വഴക്കുണ്ടാക്കി വീട്ടിൽനിന്ന് ഇറങ്ങിപ്പോയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ജഗത്സിങ്പൂരിലെ ത്രിതോൾ സ്വദേശിയായെ പെൺകുട്ടിയെ കഴിഞ്ഞ മാസമാണ് കാണാതായത്.
വഴക്കിട്ട് ഇറങ്ങിപ്പോന്നുവെങ്കിലും വീട്ടിലേക്ക് തിരിച്ചു പോകുന്നതിനായി കട്ടക്കിലെ ഒഎംപി സ്ക്വയറിൽ കാത്തിരിക്കുകയായിരുന്ു പെൺകുട്ടി. ആ സമയത്ത് ഇവിടെയെത്തിയ ആൾ മോട്ടോർസൈക്കിളിൽ വീട്ടിൽ ഇറക്കാമെന്ന് പറഞ്ഞു.
എന്നാൽ ത്രിതോളിലേക്ക് പോകുന്നതിനു പകരം അയാൾ പെൺകുട്ടിയെ അടുത്തുള്ള പൗൾട്രി ഫാമിലേക്ക് കൊണ്ടുപോകുകയായിരുന്നു.
22 ദിവസത്തോളം ഇവിടെ താമസിപ്പിച്ച് ഇയാളും സുഹൃത്തും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി ജില്ലാ ശിശുക്ഷേമ സമിതിയെ അറിയിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംശയിച്ച് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവിടെ റെയ്ഡ് നടത്തിയപ്പോഴാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. കൂട്ടുപ്രതിക്കുവേണ്ടിയുള്ള തിരിച്ചിൽ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക