ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശനം വൈകില്ല. നാളെ സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം അടുത്താഴ്ച അവസാനം മുന്നണി യോഗം ചേരും. ജോസിന്റെ പാര്‍ട്ടിയെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കാനാണ് ആലോചന.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം അടക്കം നടക്കാനുള്ളത് കൊണ്ട് ജോസിന്റെ പാര്‍ട്ടിയുടെ മുന്നണി പ്രവേശനം അധികം വൈകേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്. മുന്നണിയുമായുള്ള സഹകരണം മാത്രമല്ല കേരള കോണ്‍ഗ്രസ് എമ്മിനെ ഘടകകക്ഷിയാക്കണമെന്നാണ് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനിച്ചത്.
അതുകൊണ്ട് തീരുമാനം അധികം വൈകാന്‍ സാധ്യതയില്ല. അടുത്ത ആഴ്ച അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സി.പി.ഐയുമായി നാളെ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക.
ജോസുമായി സഹകരണം മതിയെന്ന നിലപാട് സി.പി.ഐ ആവര്‍ത്തിച്ചാലും സി.പി.എം അത് അംഗീകരിക്കാന്‍ സാധ്യതയില്ല. ഘടകകക്ഷിയാക്കുമെന്ന സൂചന കോടിയേരിയും നല്കി. പാലാ സീറ്റുമായി ബന്ധപ്പെട്ട് എന്‍.സി.പി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചില ഫോര്‍മുലകള്‍ കൂടി സി.പി.എം ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക