ജാർഖണ്ഡിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. ഒരാഴ്ചക്കിടെ ജാർഖണ്ഡിൽ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗക്കൊലെയാണിത്. സംഭവം ജാർഖണ്ഡിലെ ദുംകയിലാണ്. സംഭവം നടന്നത് ഇന്നലെയാണ്. പെൺകുട്ടിയും കുടുംബവും താമസിക്കുന്നത് രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള താഡി ഗ്രാമത്തിലാണ്.
ഹാഥ്റസ് കൂട്ട ബലാല്‍സംഗം; എസ്ഐടി സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
രാവിലെ സൈക്കിളിൽ ട്യൂഷന് പോയ പെൺകുട്ടി തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ ഗ്രാമത്തിന് പുറത്തുള്ള ക്ഷേത്രത്തിന് സമീപം കുട്ടിയുടെ സൈക്കിൾ കണ്ടെത്തി. കൂടാതെ ഇതിന് സമീപം കുറ്റിക്കാട്ടിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ പ്രാഥമിക നിഗമനം പെൺകുട്ടി ബലാത്സംഗത്തിനിരയായതായാണ് . മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക