ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, ഹാഥ്റസ് കൂട്ട ബലാല്‍സംഗ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച എസ്ഐടി സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ്. ഇന്നലെ എസ്ഐടി അന്വേഷണം പൂര്‍ത്തിയായതായി അറിയിച്ചിരുന്നു. അന്വേഷണ സംഘങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. എസ്പി ,ഡിഎസ്പി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സസ്പെന്‍ഡ് ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.
ശബരിമല മേല്‍ശാന്തിയായി പി.കെ.ജയരാജന് പോറ്റിയെ തിരഞ്ഞെടുത്തു
അന്വേഷണഘട്ടത്തില്‍ എസ്ഐടി, പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത് വിവാദമായിരുന്നു. എന്നാൽ പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് സിബിഐ കണ്ടെത്തിയ ചോരപുരണ്ട വസ്ത്രം ഫോറന്‍സിക് പരിശോധനക്ക് അയക്കും. കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഹാഥ്റസില്‍ നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറാന്‍ സഹായിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി കഴിഞ്ഞ ദിവസം സിബിഐ രേഖപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് യു പി കോടതിയില്‍ നല്‍കാതെ സിബിഐ സുപ്രീംകോടതിയില്‍ നല്‍കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക