കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിമര്‍ശിച്ചെന്ന വാര്‍ത്ത കേന്ദ്രമന്ത്രി നിഷേധിച്ചു. ഓണാഘോഷത്തിലെ വീഴ്ച ചൂണ്ടിക്കാട്ടുകയാണ് ഹര്ഷവര്ധന് ചെയ്തത്. സംസ്ഥാനത്തിനും ഇതേ നിലപാടാണ്. നവരാത്രി സീസണില്‍ മറ്റുസംസ്ഥാനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.
നവരാത്രി സീസണില്‍ മറ്റുസംസ്ഥാനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്തുന്നതില്‍ കേരളം വിജയിച്ചു. ഒക്ടോബര്‍ വരെയുള്ള മരണനിരക്ക് 0.34 ശതമാനം; ഒക്ടോബറില്‍ ഇതുവരെ 0.28. രോഗവ്യാപനം ഒറ്റയടിക്ക് വര്‍ധിക്കാതെ തടയുകയായിരുന്നു ലക്ഷ്യം, അത് നേടിയെന്നും മന്ത്രി അവകാശപ്പെടുന്നു.
കേരളത്തിലെ ആരോഗ്യമേഖല തകർന്നു: കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസഹായം തേടണമെന്ന് കെ. സുരേന്ദ്രന്
പരിശോധന ബോധപൂര്‍വം കുറച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിശദീകരിച്ചു. ശാസ്ത്രീയമായാണ് പരിശോധന ക്രമീകരിക്കുന്നത്. ഇനിയും വര്‍ധിപ്പിക്കും. ടെസ്റ്റ് കുറഞ്ഞതുകൊണ്ട് കുഴപ്പമുണ്ടായില്ല എന്നതിന് തെളിവാണ് കുറഞ്ഞ മരണനിരക്ക്. ലക്ഷണമുള്ളവരേയും അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരേയുമാണ് പരിശോധിക്കുന്നത്. സെല്‍ഫ് ലോക്ഡൗണ്‍ വേണം. ജനങ്ങള്‍ സ്വയം നിയന്ത്രണം വര്‍ധിപ്പിക്കണം. മരണനിരക്ക് പിടിച്ചുനിര്‍ത്തുന്നതിലാണ് കോവിഡ് പ്രതിരോധത്തിന്റെ വിജയമെന്നും മന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക