ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം തദ്ദേശതിരിഞ്ഞെടുപ്പിന് മുന്പുണ്ടാകും. തല്ക്കാലം സഹകരിപ്പിച്ചതിന് ശേഷം പിന്നീട് മുന്നണി പ്രവേശനമെന്ന നിലപാട് സിപിഐക്കുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്ന് സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. കോവൂര്‍ കുഞ്ഞുമോന് മുന്നണി പ്രവേശനമാവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന കത്തും വ്യാഴാഴ്ച ചേരുന്ന മുന്നണിയോഗം പരിഗണിച്ചേക്കും.
മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎമ്മിന്റേയും സിപിഐയുടേയും സംസ്ഥാനസെക്രട്ടറിമാരും നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ആയിരിന്നു. അടുത്താഴ്ച അവസാനം ചേരുന്ന മുന്നണി യോഗത്തോടെ ജോസ് കെ മാണി ഔദ്യോഗികമായി ഇടത് മുന്നണിയുടെ ഭാഗമാകും. പുതിയതായി വരുന്ന കക്ഷിയെ മുന്നണിയുമായി സഹകരിപ്പിച്ച ശേഷം പിന്നീട് ഘടകകക്ഷിയാക്കുന്നതാണ് ഇടത് മുന്നണിയുടെ രീതി. എന്നാല്‍ ജോസിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് സിപിഎമ്മിനുള്ളത്. ജോസിനെ ഘടകകക്ഷിയായി തന്നെ ഉള്‍പ്പെടുത്തണമെന്നാണ് പാര്‍ട്ടി നിലപാട്.
മുറ്റിച്ചൂര്‍ നിധില്‍ വധക്കേസില്‍ രണ്ട് പേര് കൂടി പിടിയില്‍
എന്നാല്‍ വ്യത്യസ്തമായ നിലപാടാണ് സിപിഐയ്ക്കുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിപ്പിച്ച ശേഷം നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഘടകകക്ഷിയാക്കിയാല്‍ മതിയെന്നാണ് സിപിഐ നിലപാട്. ഘടകക്ഷിയാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ട സാഹചര്യത്തില്‍ 21 ന് ചേരുന്ന സിപിഐ നിര്‍വ്വാഹക സമിതിയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.അതിന് ശേഷമായിരിക്കും പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുക. നിയമസഭ സീറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നില്ലെന്നാണ് വിവരം.
നിയമസഭയിലെ സീറ്റുധാരണകള്‍ നേരത്തെ നിശ്ചയിക്കണമെന്ന് ചെറിയ പാര്‍ട്ടികള്‍ ആവശ്യമുയര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തങ്ങളുടെ സീറ്റുകള്‍ എടുത്ത് ജോസ് കെ മാണിക്ക് കൊടുക്കുമോ എന്ന് ഏറ്റവും ആശങ്കയുള്ളത് ജനതാദള്ളിനും എന്‍സിപിക്കുമൊക്കെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക