ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുകയാണ്. പ്രചരണത്തിൽ പുതിയ വാഗ്ദാനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. എം.എൽ.എമാരായി ബി.ജെ.പി സ്ഥാനാർഥികളെ തെരഞ്ഞെടുത്താൽ അവർ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ത്രേതായുഗത്തിൽ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാൻ തെരഞ്ഞെടുത്തതെന്നും ആദ്ദേഹം വ്യക്തമാക്കി.
നിതീഷ് കുമാർ ഭരണത്തിൽ വരുന്നതിന് മുമ്പ് ബിഹാറിലെ സ്ഥിതി എന്തായിരുന്നുവെന്ന് മറച്ചുവയ്ക്കാനാകില്ല. ബിഹാറിലെ ജനങ്ങളുടെ താത്പര്യ പ്രകാരമാണ് എൻ.ഡി.എ സർക്കാർ പ്രവർത്തിക്കുന്നത്. നമ്മൾ ഭീകരവാദം അവസാനിപ്പിച്ചു, പാക്കിസ്ഥാനിൽ കടന്ന് ഭീകരവാദികളെ കൊന്നു. മാത്രമല്ല, ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ബി.ജെ.പി വാഗ്ദാനം നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നിന്റെ ശവക്കുഴി ജമ്മുവിന്റെ മണ്ണില്‍ കുഴിക്കും’; കത്വാ കേസിലെ അഭിഭാഷകയ്ക്ക് നേരെ കൊലവിളി
പ്രതികരിക്കാൻ ഇവിടെ എഴുതുക