കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റിനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പാർട്ടിക്ക് അടിത്തറ ഉണ്ടാക്കിയെടുത്ത നേതാക്കൾ തന്നെ പാർട്ടി വിടുമ്പോൾ; ബിജെപിക്ക് അടി തെറ്റുമോ?
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍.ഐ.എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യമെങ്കില്‍ അറസ്റ്റിന് തടസമുണ്ടാകരുതെന്നും എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെടും.
കേസില്‍ ഇതുവരെ 11 തവണയായി അന്വേഷണ ഏജന്‍സികള്‍ നൂറു മണിക്കൂറിലേറെ ചോദ്യംചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ നല്കിയ ഹരജിയില്‍ പറയുന്നു. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ച കോടതി ഒക്ടോബര്‍ 23 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക