അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അന്തിമ സംവാദത്തിനായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനും നേര്‍ക്കുനേര്‍. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളെത്തുടര്ന്ന് ഒക്ടോബര്‍ 15ന് നടത്താനിരുന്ന രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദം റദ്ദ് ചെയ്തിരുന്നു.
കൊവിഡ് രോഗം, സമ്പത്ത് വ്യവസ്ഥ, കാലാവസ്ഥാവ്യതിയാനം, ടാക്സ് റിട്ടേണ്‍, വംശീയത എന്നിവയാണ് ഇന്ന് പ്രധാനമായും ചര്‍ച്ചയായത്. വ്യക്തി അധിക്ഷേപങ്ങള്‍ക്കും അനാരോഗ്യകരമായ തര്‍ക്കങ്ങള്‍ക്കും വഴിവെച്ച ആദ്യസംവാദത്തിനുശേഷം ഇരുവരും നേര്‍ക്കുനേര്‍ നില്ക്കുന്ന അന്തിമസംവാദത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയിരുന്നത്.
അമേരിക്കയില്‍ മുന്‍പില്ലാത്തവിധം വ്യവസ്ഥാപിതമായ വംശീയത ശക്തിപ്രാപിച്ചതായി ജോ ബൈഡന് കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവും വംശീയവാദിയായ പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപെന്നും ബൈഡന് ആഞ്ഞടിച്ചു.
എന്നാല്‍ ഈ മുറിയില്‍ താനാണ് ഏറ്റവും വംശീയത കുറഞ്ഞ വ്യക്തിയെന്നും 1994ല്‍ ബൈഡന് കറുത്ത വര്‍ഗ്ഗക്കാരെ ‘ഇരപിടുത്തക്കാര്‍’ എന്ന് പരിഹസിച്ചെന്നും ട്രംപ് ആരോപിച്ചു. എബ്രഹാം ലിങ്കന് ശേഷം അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഒരേയൊരു പ്രസിഡന്റ് താനാണെന്നും ട്രംപ് അവകാശപ്പെട്ടു.
കൊവിഡ് വ്യാപനം തടയാന്‍ ട്രംപിന് വ്യക്തമായ പദ്ധതികളില്ല. രാജ്യം നീങ്ങുന്നത് കറുത്ത തണുപ്പുകാലത്തേക്കാണ്. ബൈഡന് പറഞ്ഞു. അതേസമയം കൊവിഡിനെതിരായ തന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സമയക്രമത്തില്‍ നീങ്ങുന്നുണ്ടെന്നും ഒരാഴ്ച്ചയ്ക്കകം വാക്സിന് ലഭ്യമാക്കുമെന്നും ട്രംപ് വാദിച്ചു. കൊവിഡ് വൈറസ് ബാധ അതീവരൂക്ഷമാമെന്ന് ജനങ്ങളോട് പറയാന്‍ തയ്യാറാകാതിരുന്നുയാളാണ് പ്രസിഡന്റ് ട്രംപെന്നും ബൈഡന് കുറ്റപ്പെടുത്തി.
ട്രംപിന്റെ നികുതിയടവ് വിവാദമായ പശ്ചാത്തലത്തില്‍ നികുതിയടവിന്റെ തെളിവുകള്‍ കാണിക്കാന്‍ ട്രംപ് തയ്യാറാകണമെന്ന് ബൈഡന് വെല്ലുവിളിച്ചു.2016 മുതല്‍ ട്രംപ് നികുതിരേഖകള്‍ പുറത്തുവിട്ടിട്ടില്ലെന്നും ബൈഡന് പററഞ്ഞു.
ലക്ഷക്കണക്കിന് ഡോളറാണ് താന്‍ നികുതിയിനത്തില്‍ അടയ്ക്കുന്നത് എന്ന് ട്രംപ് ആരോപണങ്ങള്‍ക്ക് ഒറ്റ വാചകത്തില്‍ മറുപടി ഒതുക്കുകയായിരുന്നു. സംവാദത്തിനിടയില്‍ ഏറ്റവും മലിനമായ വായുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ട്രംപ് പരാമര്‍ശം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക