ചട്ടം ലംഘിച്ച് അനുവദിച്ചതിനേക്കാൾ കൂടുതൽ അളവിൽ വീട് നിർമ്മിച്ചതിന് തന്റെ വീട് പൊളിക്കാൻ കോഴിക്കോട് കോർപറേഷൻ അധികൃതർ നോട്ടീസ് നൽകിയെന്ന ആരോപണം തമാശ മാത്രമാണെന്ന് കെഎം ഷാജി എംഎൽഎ. താൻ ഒരു നോട്ടീസും കൈപ്പറ്റിയിട്ടില്ലെന്നു കെഎം ഷാജി പറഞ്ഞു. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്ന് തന്നെയാണ് ഞാൻ വരുന്നത്. അതുകൊണ്ട് വലിയ വീടുണ്ടാക്കാനുള്ള ആസ്തിയൊക്കെ തനിക്കുണ്ടെന്നും ഗതിയില്ലാത്ത വീട്ടിൽ നിന്നല്ല വരുന്നതെന്നും ഷാജി കണ്ണൂരിൽ പറഞ്ഞു.
ഒരു തവണ പെർമിറ്റെടുത്താൽ ഒമ്പത് വർഷത്തേക്കാണ് കാലാവധി. വീട് എടുക്കുന്ന സമയത്ത് അവിടം ബഫർസോണിൽ പെട്ടതായിരുന്നു. അതാണ് മൂന്ന് നിലയിൽ പണിയേണ്ടി വന്നത്. വീടിന്റെ നിയമപരമായ കാര്യങ്ങൾ പൂർത്തിയായി കഴിഞ്ഞിട്ടില്ല. ഇപ്പോഴും കോർപ്പറേഷന്റെ കയ്യിൽ തന്നെയാണ് വീട്. നിയമപരമായ പേപ്പറുകൾ പൂർത്തിയായി വരുന്നതേയുള്ളൂവെന്നും കെഎം ഷാജി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകൾ
നിയമവിരുദ്ധമായ ഒരു നിർമ്മാണവും നടന്നിട്ടില്ല. കെട്ടിട നിർമാണ ചട്ടം ഒരു പൊടിപോലും ലംഘിച്ചിട്ടില്ല. ഇഡിക്ക് മുന്നിൽ എല്ലാം വ്യക്തമാക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും കെഎം ഷാജി പറഞ്ഞു.
നേരത്തെ, കെം ഷാജി എംഎൽഎ ചട്ടം ലംഘിച്ച് വീട് നിർമ്മിച്ചതിനാൽ കോർപ്പറേഷൻ തുടർനടപടികൾ സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന കെഎം ഷാജി എംഎൽഎയുടെ വീട് കഴിഞ്ഞ ദിവസം കോർപ്പറേഷൻ അധികൃതർ എത്തി അളന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായി ഇഡിയുടെ നിർദേശ പ്രകാരമായിരുന്നു വീട് അളന്നത്. വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോർട്ട് നൽകാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂർകുന്നിനു സമീപത്തെ വീട് വ്യാഴാഴ്ച അളന്നിരുന്നു. 27ന് റിപ്പോർട്ട് സമർപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക