മോഷണം പോയതറിഞ്ഞ് പഞ്ചക്കറി കടയിൽ എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി. തലയിൽ ഹെൽമറ്റും വച്ച് ശരീരം പുതപ്പുകൊണ്ട് മൂടിയായിരുന്നു കള്ളൻ മോഷണത്തിന് എത്തിയത്. തിരുവന്തപുരം നെടുമങ്ങാടാണ് ഒറ്റ രാത്രിയിൽ കള്ളൻ നാലിടത്താണ് കയറിയത്.
വൈഎംആർ പച്ചക്കറിക്കടയിലും അഴിക്കോട് ജംക്ഷനിലുള്ള ഷിജുവിന്റെ ഫിനാൻസ് സ്ഥാപനത്തിലും ആണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. കൂടാതെ ഇവിടെയുള്ള മറ്റൊരു ഫിനാൻസ് സ്ഥാപനത്തിലും അഴിക്കോട് സ്കൂളിന് സമീപമുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിലും മോഷ്ടാവ് കയറി. പച്ചക്കറിക്കടയിൽ നിന്ന് കുറച്ച് പണവും ധനകാര്യ സ്ഥാപനത്തിൽ നിന്ന് 77,000 രൂപയുമാണ് നഷ്ടപ്പെട്ടത്.
ഷിജുവിന്റെ ഫിനാൻസ് സ്ഥാപനത്തോടു ചേർന്നുള്ള മറ്റൊരു മുറിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പൂട്ടു പൊളിച്ച് കയറിയെങ്കിലും ഒന്നും ലഭിച്ചില്ല. സൂപ്പർ മാർക്കറ്റിന്റെ പൂട്ട് പൊളിക്കുക മാത്രമാണ് ചെയ്തത്.
പൊലീസ് അറിയിച്ചതിനെ തുടർന്ന് ഷിജുവിന്റെ സ്ഥാപനത്തിൽ വിരലടയാള വിദഗ്ധരും ഷാഡോ പൊലീസുമെത്തി തെളിവുകൾ ശേഖരിച്ചു. പച്ചക്കറിക്കടയിലെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് പുതച്ചുമൂടിയ നിലയിൽ കള്ളനെ കണ്ടത്. ഇയാളുടെ മുഖം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക