മധ്യപ്രദേശിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപണവുമായി കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണക്ഷിയായ ബി.ജെ.പി കോൺഗ്രസ് എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥാണ് ആരോപിച്ചത്. വാഗ്ദാനങ്ങൾ നൽകി ബി.ജെ.പി തങ്ങളെ സമീപിച്ചിരുന്നുവെന്ന് നിരവധി കോൺഗ്രസ് എം.എൽ.എമാർ തന്നെ അറിയിച്ചുവെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രോട്ടോകോള്‍ ലംഘിച്ച് സ്വജനപക്ഷപാതം കാട്ടിയതായുള്ള പരാതി; വി. മുരളീധരനെതിരെ അന്വേഷണം ആരംഭിച്ചു
എന്നാൽ, ജനങ്ങള്‍ക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമെന്നും അവരെ മണ്ടന്മാരാക്കാൻ സാധിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു. നവംബര്‍ മൂന്നിന് ഇതിനെല്ലാം ജനങ്ങൾ മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് നവംബർ മൂന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക