‘ദാവൂദ് അല്‍ അറബി’യെന്ന പേരിൽ അറിയപ്പെടുന്നയാളാണ് കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നിലെന്ന് പുതിയ മൊഴി. കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ പൗരനായ വ്യവസായിയാണെന്നായിരുന്നു കെ ടി റമീസ് കസ്റ്റംസിന് നൽകിയ മൊഴി. ദാവൂദ് പന്ത്രണ്ട് തവണ സ്വര്‍ണം കടത്തിയതായും ഇയാളാണ് യതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്നും റമീസ് നൽകിയ മൊഴിയിൽ പറയുന്നു.
ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
അതേസമയം, തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ പത്താം പ്രതിയാണ് റബിന്‍സ് കെ. ഹമീദ്. പ്രത്യേക കോടതി ഏഴ് ദിവസത്തേയ്ക്ക് റബിന്‍സിനെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ട് നല്കി. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് റബിന്‍സാണെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുൻപും ഇയാൾ സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും ജൂലൈയിലിൽ ദുബൈ പോലീസ് റബിന്‍സിനെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.
ഗവ.ആയുര്‍വേദ കോളേജ് ക്വാട്ടേഴ്സുകളുടെയും കമ്യൂണിറ്റി കിച്ചണിന്റെയും ഉദ്ഘാടനം ശനിയാഴ്ച നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക