എവിടെ വിവാദമുണ്ടോ അവിടെ ബിനീഷ് കോടിയേരിയുടെ പേരും പറഞ്ഞ് കേട്ടിരുന്നു. സിനിമാ നടന് എന്നതിലപ്പുറം പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് എന്ന പരിലാളനം ആവോളം. വിദ്യാര്‍ഥി കാലം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ബിനിഷിന്റെ ചെയ്തികളില്‍ പലപ്പോഴും കോടിയേരി ബാലകൃഷ്ണന്റെ മകന് എന്നത് കൊണ്ടു മാത്രം സി.പി.എം നേതൃത്വത്തിനും മറുപടി പറയേണ്ടി വന്നത് വലിയ തലവേദയും ഉണ്ടാക്കിയിരുന്നു.
പക്ഷെ, ഏറെ വിവാദമായ ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധമുണ്ടെന്ന ആരോപണം ബിനീഷിനെതിരേ വന്നതോടെ ഇനി സ്വന്തം നിലയ്ക്ക് നേരിട്ടുകൊള്ളണം എന്ന നിലപാടിലേക്കെത്തിയിരിക്കുകയാണ് സി.പി.എം നേതൃത്വവും ഒപ്പം പിതാവ് കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും.
കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മകനെതിരേയുള്ള ക്രിമിനല്‍ കേസുകളടക്കം പിന്‍വലിച്ച് അനധികൃതമായി പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ നടപടിയെടുത്തതായിരുന്നു രാഷ്ട്രീയ കേരളം ഒരു കാലത്ത് ഏറെ ചര്‍ച്ച ചെയ്തത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ആരോപണത്തിന് പിന്നില്‍.
ബിനീഷിനെതിരേയുള്ള ആറ് ക്രിമിനല്‍ കേസ് പിന്‍വലിച്ചെന്നും അങ്ങനെ ക്രമവിരുദ്ധമായി പാസ്പോര്‍ട്ട് സംഘടിപ്പിച്ചുവെന്നുമായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞിരുന്നത്. എന്നാല്‍ ഇതെല്ലാം കോടിയേരി ബാലകൃഷ്ണനെയും സി.പി.എം നേതൃത്വത്തേയും അപകീര്ത്തിപെടുത്താന് ബോധപൂര്‍വം രാഷട്രീയ എതിരാളികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളാണെന്നാണ് അന്ന് സിപിഎം നേതൃത്വം പ്രതികരിച്ചത്.
മലയാളിയായ വന്‍ വ്യവസായിയുടെ ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാതിരുന്ന ബിനീഷ് ഉന്നത പദവികളിലിരുന്നതും വലിയ ചര്‍ച്ചയായി. ഇതിന് പിന്നില്‍ കോടിയേരി ബാലകൃഷ്ണന്റേയും വ്യവസായിയുടേയും വഴി വിട്ട ബന്ധമായിരുന്നുവെന്നും ആരോപണമുണ്ടായി. എല്ലാം ആരോപണങ്ങള്‍ എന്ന് മാത്രമെന്ന് പറഞ്ഞ് സി.പി.എം ബിനോയിക്ക് പ്രതിരോധം തീര്‍ത്തു. പിന്നെ കണ്ണടച്ച് തുറക്കുന്ന സമയം വേണ്ടി വന്നില്ല ബിനീഷിന്റെ വ്യാപാര ബന്ധങ്ങള്‍ വളരാന്‍ എല്ലാം ദുരൂഹം.
സഹോദരന് ബിനോയിക്കെതിരേ ദുബായില്‍ സാമ്പത്തിക തട്ടിപ്പിന് കേസ് വന്നപ്പോഴും ചര്‍ച്ചയായത് ബിനീഷ് തന്നെയായിരുന്നു.സ്ഥിരം വേട്ടയാടലിന്റെ തുടര്‍ച്ചയെന്ന് പറഞ്ഞ് ആരോപണങ്ങളെ ബിനീഷ് പുച്ഛിച്ച് തള്ളി. കടലില്‍ കുളിക്കുന്നവനെ ഉപ്പുവെള്ളം കാണിച്ചത് പേടിപ്പിക്കരുതെന്നും വേട്ടയാടല്‍ ഇനിയുമുണ്ടാവുമെന്നുമായിരുന്നു അന്ന് ബിനീഷ് പറഞ്ഞത്. അപ്പോഴും പിന്തുണയുമായി എത്തിയതും ആഘോഷിച്ചതും സി.പി.എം സൈബര്‍ നേതൃത്വവും പാര്‍ട്ടി പ്രവര്‍ത്തകരുമായിരുന്നു.
വിവാദങ്ങളില്‍ നിന്ന് കുറച്ചുനാളായി അകന്ന് നില്‍ക്കുന്നതിനിടെയാണ് ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് ഉയര്‍ന്ന് വന്നത്. പക്ഷെ ബിനീഷിനെ എല്ലാ വിവാദങ്ങളില്‍ നിന്നും പിന്തുണയ്ക്കുന്ന സി.പി.എം മയക്ക് മരുന്നുകേസില്‍ കൈവിടുകയും ചെയ്തു. കുരുക്കു മുറുകുമെന്നായപ്പോള്‍ നടപടികള്‍ സ്വന്തം നിലയ്ക്ക് നേരിടണം എന്ന നിലപാടിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിയത് മുന്നണിക്കുള്ളില്‍ നിന്നുള്ള നിര്‍ബന്ധം കൊണ്ടുമാണ്
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ഇത്തവണ കേസില്‍ ബിനീഷിന് കുരുക്കായത്. തനിക്ക് ബിസിനസ് തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷ് ആണെന്നായിരുന്നു അനൂപിന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ ബിനീഷിനെ ബെംഗളൂരുവില്‍ എത്തിച്ച് മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഈ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായതോടെയാണ് മൂന്നാം തവണയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചതും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
അനൂപ് മുഹമ്മദിനെ ജയിലില്‍വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ബിനീഷ് കോടിയേരിയെ ഇ.ഡി. ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടോയെന്നായിരുന്നു ഇ.ഡി. പരിശോധിച്ചത്.
ചോദ്യം ചെയ്തതില്‍ ഇരുവരുടെയും മൊഴിയില്‍ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. 20 അക്കൗണ്ടുകളില്‍നിന്നായി 30 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ലഭിച്ചതായി ഇ.ഡി.കണ്ടെത്തിയിട്ടുണ്ട്. ഈ ഇരുപത് അക്കൗണ്ടുകളിലേക്ക് പണം ഇട്ടത് ആരൊക്കെ, ഈ അക്കൗണ്ടുകളുടെ ഉടമകള്‍ ആരൊക്കെ എന്ന കാര്യവും ഇ.ഡി. അന്വേഷിച്ചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക