കാസര്‍കോട് : യുവതി വിഷം കഴിച്ച് മരിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയില്‍ കരിവേടത്താണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജോസ് പനത്തട്ടേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍തൃ പീഡനത്തിനും, ആത്മഹത്യ പ്രേരണക്കും ഇയള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 20നാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജിനോ ജോസിനെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ യുവതി നാല് ദിവസത്തിന് ശേഷം 25ന് മരിച്ചു. എലിവിഷം കഴിച്ചതാണ് മരണകാരണം എന്ന് പൊലീസിനോട് യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കാരണക്കാരന്‍ ജോസ് ആണെന്നും ബന്ധുക്കള്‍ ആരോപണമുയര്‍ത്തിയിരുന്നു. കൂടാതെ ജോസിന്റെ അമ്മ മേരിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ജിനോ-ജോസ് ദമ്പതികളുടെ നാല് മക്കളും ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക