ബിസ്ക്റ്റ് രുചിച്ച് നോക്കി വരുമാനം ഉണ്ടാക്കിയാലോ? അതേ ഇത്തരക്കാർക്ക് അവസരം ഒരുക്കുകയാണ് സ്കോട്ലാന്‍ഡിലെ ഒരു കമ്പനി. വര്‍ഷത്തില്‍ 40,000 പൗണ്ട് ശമ്പളം. അതായത് 38 ലക്ഷത്തില്‍പ്പരം ഇന്ത്യന്‍ രൂപ. സ്കോര്‍ട്ലാന്‍ഡിലെ ലനാര്‍ക്ക് നഗരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ബോര്‍ഡര്‍ ബിസ്കറ്റ്സ്’ കമ്പനിയാണ് നാവിന് രുചിയുള്ളവരെ തേടുന്നത്.
ഭക്ഷ്യശാസ്ത്രം (ഫുഡ് സയന്‍സ്), പോഷകാഹാരം (ന്യുട്രീഷന്‍) അല്ലെങ്കില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പഠന ശാഖയില്‍ ദേശീയ ഡിപ്ലോമ / ബിരുദം അടിസ്ഥാന യോഗ്യതയാണ്. ഒപ്പം മുന്‍നിര ഭക്ഷ്യോത്പാദന കമ്പനികളിലെ പ്രവൃത്തി പരിചയവും കമ്പനി അപേക്ഷ പരിഗണിക്കുമ്പോള്‍ മുഖവിലയ്ക്കെടുക്കും. ബേക്കറി സാഹചര്യങ്ങളുമായുള്ള പ്രായോഗികവും ശാസ്ത്രീയവുമായ പരിചയം കമ്പനി നിഷ്കര്‍ഷിക്കുന്നുണ്ട്. ഇതിന് പുറമെ അപേക്ഷകന് മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് എക്സല്‍ മുതലായ അടിസ്ഥാന കംപ്യൂട്ടര്‍ സോഫ്റ്റ്വെയര് പരിജ്ഞാനവും നിര്‍ബന്ധമാണ്.
ഇതേസമയം, ബിസ്കറ്റ് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും ശാസ്ത്രീയമായി അടുത്തറിയുന്ന വ്യക്തികളാണ് തസ്തികയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് കമ്പനി പറയുന്നു. ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ വര്‍ഷത്തില്‍ 35 ദിവസം എല്ലാ ആനുകൂല്യങ്ങളോടുംകൂടെയുള്ള അവധി ലഭിക്കും. കൂടതെ ലാഭവിഹിത ബോണസ് പദ്ധതി, ആയിരത്തില്‍പ്പരം റീട്ടെയില്‍ ശൃഖലകളില്‍ നിന്നും പ്രത്യേക കിഴിവ്, സൗജന്യ ഓണ്‍ലൈന്‍ വ്യായാമ പരിപാടികള്‍, സൗജന്യ പ്രീമിയം ബിസ്കറ്റുകള്‍ മുതലായവ കമ്പനി നല്‍കും. ലോകത്താര്‍ക്കും തസ്തികയിലേക്ക് അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക