കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകളിൽ എന്നിവയിൽ പുതിയ കോഴ്സുകളനുവദിച്ചിരിക്കുകയാണ് സർക്കാർ. ആദ്യമായാണ് സർക്കാർ, എയ്ഡഡ് കോളേജുകൾക്ക് ഇത്രയധികം കോഴ്സുകൾ അനുവദിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പരമാവധി വിദ്യാർഥികൾക്ക് സംസ്ഥാനത്തിനകത്ത് തന്നെ ഉന്നതവിദ്യാഭ്യാസം നടത്താൻ കഴിയുന്ന സാഹചര്യം ഇതുമൂലം ഉണ്ടായിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ പറഞ്ഞു.
പന്നികളിൽ വീണ്ടും ബ്രൂസില്ല രോഗബാധ; മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയേറെ
47 സർക്കാർ കോളേജുകളിൽ 49 കോഴ്സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്സുകൾ, എട്ട് സർവകലാശാലകളിൽ 19 കോഴ്സുകൾ എട്ട് എൻജിനിയറിങ് കോളേജുകളിൽ 12 കോഴ്സുകൾ എന്നിങ്ങനെയാണ് പുതിയ കോഴ്സുകളുടെ എണ്ണം. അഞ്ചുവർഷ ബിരുദാനന്തര ബിരുദ ഇന്റഗ്രേറ്റഡ് കോഴ്സുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. എക്കണോമെട്രിക്സ്, സ്പോർട്സ് മാനേജ്മെന്റ്, കമ്പ്യൂട്ടേഷണൽ ബയോളജി, മ്യൂസിയോളജി, ഡാറ്റാ അനാലിസിസ്, നാനോ സയൻസ് തുടങ്ങി പുതതലമുറ കോഴ്സുകൾക്കൊപ്പം എം.എ ഇംഗ്ലീഷ്, എം.എ എക്കണോമിക്സ് ഉൾപ്പെടെയുള്ള പരമ്പരാഗത കോഴ്സുകളും അനുവദിച്ചിരിക്കുന്നു.
കൊവിഡ് ഭീതി ഒഴിഞ്ഞാലുടന് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അമിത് ഷാ
പ്രതികരിക്കാൻ ഇവിടെ എഴുതുക