മകളുടെ വിവാഹത്തിന് തടസം നിന്ന പിതാവിന്റെ നടപടിയില്‍ രക്ഷാകര്‍ത്വം ഏറ്റെടുത്ത് ജഡ്ജി സ്വയം വിവാഹം നടത്തികൊടുത്തു. വരുന്ന വിവാഹങ്ങള്‍ പിതാവ് ഇടപെട്ട് മുടക്കുന്നതായി മകളുടെ പരാതിയിലാണ് ശരീഅ കോടതിയുടെ നടപടി. നല്ല നിരവധി ആലോചനകളാണ് മാതാപിതാക്കളുടെ ഈ സമീപനം കാരണം മുടക്കിയതെന്ന് മകള്‍ പറഞ്ഞു. അതിനാല്‍ തന്റെ രക്ഷാകര്‍ത്വം കോടതി ഏറ്റെടുത്ത് വിവാഹം നടത്തണമെന്നായിരുന്നു യുവതിയുടെ ആവിശ്യം.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച കോടതി സത്യം മനസിലാക്കുകയും യുവതിയുടെ ആവിശ്യം അംഗീകരിച്ച് യുവതിക്ക് നേരത്തെ വന്ന വിവാഹ ആലോചനയില്‍ നിന്ന് യുവാവിനെ തെരഞ്ഞെടുത്ത് വിവാഹം നടത്തികൊടുത്തതായി സൗദി നീതിന്യായ കോടതി അറിയിച്ചു. എന്നാല്‍ മകളുടെ വിവാഹ സമയം പിതാവ് കോടതിയില്‍ ഹാജരായിരുന്നില്ല.
മകളുടെ വിവാഹത്തിന് തടസ്സം നില്‍ക്കുന്നതിലൂടെ ശരീഅ നിയമത്തിന്റെ ലംഘനമാണ് അദ്ദേഹം നടത്തിയതെന്നും കോടതി പിതാവിനെ അറിയിയിച്ചു.
മക്കളുടെ വിവാഹ കാര്യത്തില്‍ നിരുത്തരവാദപരമായി രക്ഷിതാക്കള്‍ പെരുമാറുന്ന സംഭവങ്ങളുണ്ടാവുമ്പോള്‍ അവരുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത് വിവാഹം നടത്തിക്കൊടുക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടെന്നും ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക