ബിഹാറിലെ ജാതി സെൻസസിൽ പുതിയ തന്ത്രവുമായി ബി.ജെ.പി. ഇബിസി ആനുകൂല്യ പരിധിയിൽ മുന്നാക്കക്കാരായ മുസ്ലിം മതസ്ഥർ ഉണ്ടെന്ന് ബി.ജെ.പി. മുന്നാക്കക്കാരായ മുസ്ലിം മതസ്ഥരെ ഇ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് നിതിഷ് കുമാറും ലാലു പ്രസാദ് യാദവും ആണെന്ന ആരോപണവുമായി ആണ് ഇപ്പോൾ ബി.ജെ.പി രംഗത്ത് എത്തിയിരിക്കുന്നത്.
യഥാർത്ഥ പിന്നാക്കാവസ്ഥ നേരിടുന്നവർക്ക് ഇ.ബി.സി സംവരണാനുകൂല്യം നഷ്ടമാക്കാൻ ഇത് കാരണമായെന്നും ബി.ജെ.പി ആരോപിച്ചു. ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തുവിട്ടതിനു പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. സെന്‍സസിലെ കണ്ടെത്തലുകള്‍ വിവരിക്കുകയും തുടര്‍നടപടികള്‍ വിശദീകരിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒന്‍പത് പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കു വിവരങ്ങള്‍ കൈമാറുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചിരുന്നു.
അതേസമയം ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കണമെന്ന ശക്തമായ ആവശ്യമാണ് ഉയരുന്നത്. എന്നാല്‍ അതേക്കുറിച്ച് ഇപ്പോള്‍ മറുപടി പറയാനാവില്ലെന്നും ഏറ്റവും കൂടുതല്‍ സഹായം ആവശ്യമായ വിഭാഗത്തെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണു മുന്‍ഗണനയെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ബിഹാര്‍ സര്‍ക്കാരിന്റെ നടപടി ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക