ദീപാവലി ആഘോഷങ്ങൾക്കായി പടക്കങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. 13 നഗരങ്ങളിലാണ് സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുപ്രകാരം, നവംബർ 9 അർധരാത്രി മുതൽ നവംബർ 30 അർധരാത്രി വരെയാണ് വിലക്ക് ഉണ്ടാകുക.
കമലാ ഹാരിസിന് തമിഴിൽ ആശംസകളറിയിച്ച് എം.കെ സ്റ്റാലിന്റെ കത്ത്
ഉത്തരവുകൾ നടപ്പിലാക്കാൻ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളതായി ലക്നൗ പോലീസ് കമ്മീഷണർ അറിയിച്ചു. ഉത്തരവ് ലംഘിച്ച് പടക്കം വിൽക്കുന്ന കടകൾ അടച്ചു പൂട്ടണമെന്നും ഇങ്ങനെയുള്ള കടകൾ കണ്ടുകെട്ടണമെന്നുംനിർദേശം നൽകിയിട്ടുണ്ട്.
ലോക്ക്ഡൗൺ കാലത്ത് ഗാർഹിക പീഡന കേസുകളിൽ വലിയ വർധനവ്
മുസാഫിർ നഗർ, ആഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ഗാസിയബാദ്, കാൺപൂർ, ലഖ്നൗ, മൊറാദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ബാഗ്പത്, ബുലന്ദ്ഷഹർ എന്നീ നഗരങ്ങളിലാണ് നിരോധനം. അതേസമയം, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം വിൽക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക