പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകം സംഘപരിവാർ എതിർപ്പിനെ തുടർന്ന് സിലബസിൽ നിന്ന് ഒഴിവാക്കി സർവകലാശാല. നടപടി തിരുനൽവേലിയിലെ മനോമണിയൻ സുന്ദരാനൻ സർവകലാശാലയുടേതാണ്. ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്’ എന്ന അരുന്ധതി റോയിയുടെ പുസ്തകമാണ് പിൻവലിച്ചത്. പുസ്തകം ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി ഉൾപ്പെടുത്തിയിരുന്നു. എ.ബി.വി.പി ഇതിനെതിരെ രംഗത്തെത്തി. പിന്നീട് വൈസ് ചാൻസലറുടെ നേതൃത്വത്തിൽ യോഗം വിളിച്ച് പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചു.
ജുവലറി തട്ടിപ്പുകേസില്‍ എം സി ഖമറുദ്ദീന് എം എല്‍ എയ്ക്ക് ജാമ്യം നിഷേധിച്ചു
‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്’ എന്ന പുസ്തകം മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ചശേഷം അരുന്ധതി റോയ് എഴുതിയതാണ്. പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത് 2017 മുതലാണ്. പുസ്തകത്തിൽ മാവോവാദികളെ അരുന്ധതി റോയ് മഹത്വവത്ക്കരിക്കുന്നുവെന്ന് കാണിച്ച് ഒരാഴ്ച മുൻപ് നോട്ടീസ് പതിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക