ജുവലറി തട്ടിപ്പുകേസില്‍ എം സി ഖമറുദ്ദീന് എം എല്‍ എയ്ക്ക് ജാമ്യം നിഷേധിച്ചു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് കോടതി തളളുകയായിരുന്നു. നിക്ഷേപകരെ എം സി ഖമറുദ്ദീന് രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് ആകര്‍ഷിച്ചതെന്ന് ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പു കേസ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിനു സമാനമാണെന്നും, രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചതെന്നുമാണ്. ഖമറുദ്ദീന് കേസ് റദ്ദാക്കാന്‍ നല്കിയ ഹര്ജിയിന്മേലാണിത്. നിക്ഷേപകരെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഹര്ജിക്കാരന് കബളിപ്പിച്ചു. ബംഗളൂരുവില്‍ എട്ടു കോടി ചെലവിട്ട് ഭൂമി വാങ്ങി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 85 പരാതികള്‍ ലഭിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക