കസബ സിനിമയിൽ എത്തിചേർന്നതിന്റെയും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെയും അനുഭവങ്ങൾ പങ്കുവെച്ച് നടൻ അലൻസിയർ. തന്നെ കസബയില്‍ കാസ്റ്റ് ചെയ്തത് എന്നറിഞ്ഞിട്ടാണ് അഭിനയിക്കാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
അലൻസിയറിന്റെ വാക്കുകൾ
കമ്മട്ടിപ്പാടത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞിരുന്നു. ഞാന്‍ നാളെ വാപ്പച്ചിയുടെ കൂടെ അഭിനയിക്കാന്‍ പോവ്വാണ്. ഒന്ന് പറയണം വിരട്ടരുതെന്ന്. വിരട്ടികഴിഞ്ഞാല്‍ എനിക്ക് അഭിനയം ഒന്നും വരില്ല, കളഞ്ഞിട്ടുവരും. അപ്പോ ദുല്ഖറ് പറഞ്ഞു. ധൈര്യമായിട്ട് പോയിക്കോ ചേട്ടാ.
വാപ്പച്ചിയും ഞാനും ഒരുമിച്ചിരുന്നാണ് വീട്ടില്‍ വെച്ച് മഹേഷിന്റെ പ്രതികാരം കണ്ടതെന്ന്. അപ്പോഴേ വാപ്പച്ചി പറഞ്ഞിരുന്നു. ഇയാള്‍ കൊളളാം ഇയാളെ നമ്മളുടെ കൂടെ കൂട്ടണം എന്നൊക്കെ. ധൈര്യമായിട്ട് പോയ്ക്കോളാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഭയങ്കര കോണ്‍ഫിഡന്‍സോടെ കസബയുടെ സെറ്റില്‍ ഞാനെത്തുന്നത്. മമ്മൂക്കയുമായുളള സീനാണ് ആദ്യം എടുക്കുന്നത്. മമ്മൂക്ക കാരവാനില്‍ നിന്ന് ഇറങ്ങിവന്നു. അപ്പൊ പ്രൊഡക്ഷന്‍ കണ്ട്രോളര് വന്ന് പറഞ്ഞു മമ്മൂക്ക കാരവാനിന്റെ അടുത്തുണ്ട്. അങ്ങോട്ട് പോയി പരിചയപ്പെടാം എന്ന് പറഞ്ഞു.
അപ്പോ ഞാന്‍ പറഞ്ഞു വേണ്ട സെറ്റില്‍ വരുമ്പോ പരിചയപ്പെട്ടോളാം എന്ന് പറഞ്ഞു. പിന്നാലെ മമ്മൂക്ക ഇറങ്ങിവരുമ്പോ ഒരുപാട് ആളുകള്‍ അദ്ദേഹത്തെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഞാനുമുണ്ട്. മമ്മൂക്ക ഒരു കണ്ണാടി ഒകെ വെച്ചിട്ട് പോലീസ് വേഷത്തില്‍ ഇങ്ങനെ ഇറങ്ങിവരുന്നു. പെട്ടെന്ന് എന്റെ അടുത്ത് വന്നപ്പോള്‍ കൈ നീട്ടികൊണ്ട് പറഞ്ഞു എന്റെ പേര് മമ്മൂട്ടി. ഞാന്‍ ചിരിച്ചുപോയി. അപ്പോ തന്നെ ആ മനുഷ്യന്റെ ഉളളിലെ സരസത എനിക്ക് മനസിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക