ഡൽഹി: കോവിഡ് വാക്സിന് നിര്‍മാതാക്കളെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ദക്ഷിണകൊറിയ, യുഎസ് എന്നിവിടങ്ങളിലെ ഗവേഷകരെയും, ആശുപത്രികളെയും ലക്ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്. കോവിഡ് വാക്സിന് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിത്. റഷ്യയിലെയും, ഉത്തെരകൊറിയയിലേയും ഹാക്കിങ് സംഘങ്ങളാണ് ഇതിന് പിന്നിലെന്നും മൈക്രോസോഫ്റ്റ് വികസിപ്പിച്ച സോഫ്റ്റ്വെയറുകളില് ഹാക്കിങ് തടയാനായി എന്നും മൈക്രോസോഫ്്റ്റ് വൈസ് പ്രസിഡന്റ് ( കസ്റ്റമര്‍ സെക്യൂരിറ്റി ആന്‍ഡ് ട്രസ്റ്റ്) ടോം ബര്‍ട്ട് പറഞ്ഞു.
റഷ്യയിലെ സ്ട്രോണ്ടിയം, ഉത്തരകൊറിയയിലെ സിന്‍ക്, സെറിയം തുടങ്ങിയ കുപ്രസിദ്ധ ഹാക്കിങ് സംഘങ്ങളാണ് കോവിഡ് വാക്സിന് നിര്‍മാതാക്കളെ ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ട് ഇവര്‍ക്ക്.
പാസ് വേര്‍ഡ് ചോര്ത്തിലിലൂടെ ലോഗിന്‍ വിവരങ്ങള്‍ കവരാനാണ് ഫാന്‍സി ബിയര്‍ ശ്രമിക്കാറ്. കമ്പനിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ചോര്ത്തലലാണ് സിന്കിന്റെ സൈബര്‍ ആക്രമണം.
വ്യാജ ഇ മെയിലുകള്‍ വഴിയാണ് സെറിയം വാക്സിന് ഗവേഷകരെ ലക്ഷ്യമിടുന്നത്. സൈബര്‍ ആക്രമണത്തിന് ലക്ഷ്യമിട്ട കമ്പനികളെ ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും ടോം ബര്‍ട്ട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക