തലശ്ശേരി മാഹി പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതില്‍ നിര്‍മാണ കമ്പനികള്‍ വിലക്ക്. ജി.എച്ച്.വി ഇന്ത്യ, ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നീ കമ്പനികള്‍ക്ക് ദേശീയപാത അതോറിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കഴിയില്ല. അന്വേഷണ വിധേയമായി തുടര്‍നടപടികളുണ്ടാകുമെന്നും ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കെ മുരളീധരന് എംപിയെ അറിയിച്ചു.
മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ എക്സൈസ് ചെക്പോസ്റ്റ് വരെ 18.6 കിലോ മീറ്റര്‍ ദൂരമാണ് ബൈപാസ് നിര്‍മിക്കുന്നത്. ബൈപ്പാസിലെ പാലത്തിന്റെ പ്രധാനപ്പെട്ടതും നീളം കൂടിയതുമായ ഭാഗത്തെ പുതിയതായി വാര്‍ത്ത നാല് സ്ലാബുകളാണ് ഒാഗസ്റ്റ് 26ന് തകര്‍ന്ന് വീണത്. പാലത്തിന്റെ നിര്‍മാണ കരാറുണ്ടായിരുന്ന ജിഎച്ച്്വി ഇന്ത്യ – ഇകെകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് ദേശീയപാത അതോറിറ്റിയുടെ പദ്ധതികളില്‍ വിലക്ക് ഏര്‍പ്പെടുത്തി.
മതിയായ സുരക്ഷയോടെ, വിശ്വസനീയമായ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്ന് തെളിയിക്കുന്നതുവരെ ഈ കമ്പനികള്‍ക്കോ, അവയുടെ സംയുക്ത സംരംഭങ്ങള്‍ക്കോ നിര്‍മാണ കരാറുകള്‍ ലഭിക്കില്ല. കോഴിക്കോട് എന്െഎടിയില് നിന്നുള്ള വിദഗ്ധ സമിതി പാലത്തില്‍ പരിശോധന നടത്തി. സെപ്റ്റംബര്‍ 16ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ടീം ലീഡറെയും സ്ട്രക്ച്ചറല്‍ എന്‍ജിനിയറെയും രണ്ട് വര്‍ഷത്തേയ്ക്ക് ഡി ബാര്‍ ചെയ്തു. പ്രൊജക്ട് മാനേജറെ നീക്കാന്‍ നിര്‍ദേശം നല്‍കിയതായും ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കെ മുരളീധരന് എംപിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക