ലക്നൗ: വിവാഹം കഴിഞ്ഞ് മടങ്ങിയ വാഹനം അപകടത്തില്‍ പെട്ട് ആറ് കുട്ടികളടക്കം 14 പേര് കൊല്ലപ്പെട്ടു. ഇത്തര്‍പ്രദേശിലെ പ്രയാഗ്രാജ്- ലക്നൗ ഹൈവേയില്‍ ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമാണ് അപകടം നടന്നത്.
14 പേരും അപകടത്തില്‍ തകര്‍ന്ന ബൊലേറോ കാറില്‍ നബാബ്ഗഞ്ചിലെ ഷെയ്ഖ്പൂര്‍ ഗ്രാമത്തിലേക്ക് മടങ്ങി പോവുകയായിരുന്നു.
അപകടം നടന്നയുടനെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വാഹനം പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. അതിന് ഏകദേശം രണ്ട് മണിക്കൂറോളം വേണ്ടിവന്നെന്ന് പൊലീസ് പറഞ്ഞു.
നിലമ്പൂർ കെ എൻ ജി റോഡിലെ വടപുറം പാലത്തിന് സമീപം ലോറി സ്കൂട്ടറിന്റെ പിറകിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
സംഭവത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ വീ്ട്ടുകാര്‍ക്ക് വേണ്ട എല്ല സഹായങ്ങളും ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക