കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്കി. ശിവശങ്കറിനെതിരേ തെളിവുണ്ടെന്നു കാണിച്ച് കോടതിയെ സമീപിച്ച കസ്റ്റംസിന് അറസ്റ്റ് ചെയ്യാനുള്ള അനുമതി ലഭിക്കുകയായിരുന്നു.
നയതന്ത്ര സംവിധാനം ഉപയോഗിച്ച് മുപ്പത് കിലോ സ്വര്‍ണം കടത്തിയത് ശിവശങ്കറിന് അറിയാമായിരുന്നെന്ന സ്വപ്നയുടെ മൊഴി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിനായി കസ്റ്റംസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബിനീഷിന്റെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ തീരുമാനം
ശിവശങ്കറിനെ അറസ്റ്റു ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.
ഇന്നുതന്നെ ശിവശങ്കറിനെ കാക്കനാട് ജയിലില്‍ പോയി കസ്റ്റംസ് അറസ്റ്റ് ചെയ്യും. അതിനു ശേഷം ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും കോടതിയെ സമീപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക