ഛത്തീസ്ഗഡിലെ ധാമാത്രിയില് കുട്ടികള്‍ ഉണ്ടാകാനായി സ്ത്രീകളെ നിരത്തി കിടത്തി അവരുടെ ശരീരത്തിന് മുകളിലൂടെ പൂജാരിമാര്‍ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവാഹിതരായ 200 ഓളം സ്ത്രീകളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.
കുട്ടികളുണ്ടാകുന്നതിന് വേണ്ടിയാണ് ഈ ആചാരമെന്നാണ് പറയുന്നത്. പൂജാരിമാരുടെ ഒരു സംഘമാണ് സ്ത്രീകളെ ചവിട്ടി നടക്കുന്നത്. പൂജാരിമാര്‍ ശരീരത്തിലൂടെ നടക്കുന്നത് മൂലം അനുഗ്രഹമുണ്ടാവുമെന്നും ഗര്‍ഭിണിയാകുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
ദീപാവലിക്ക് പിന്നാലെ നടക്കുന്ന മാതായ് മേളയിലാണ് ഈ ആചാരമുള്ളത്. അഞ്ഞൂറിലേറെ വർഷങ്ങൾ പഴക്കമുള്ളതാണ് ഈ മാതായ് മേളയെന്നാണ് റിപ്പോർട്ട്. ആദിശക്തി മാ അങ്കാരമൂർത്തി ട്രസ്റ്റാണ് ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. ദീപാവലിക്ക് ശേഷം വരുന്ന ആദ്യത്തെ വെള്ളിയാഴ്ചയാണ് ഈ ചടങ്ങ് നടക്കുക.
ആയിരക്കണക്കിന് പേരാണ് ഈ ചടങ്ങുകളുടെ ഭാഗമാകാൻ എത്തിയതും. ഈ ആചാരങ്ങളിൽ ഭാഗമാകുന്നതിൽ ഭൂരിഭാഗം പേരും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കാതെ നടത്തിയ ചടങ്ങും ഇവർക്ക് സുരക്ഷയൊരുക്കിയ പോലീസും വിമർശനത്തിന് വിധേയരാവുകയാണ്.
Over 200 married women yearning to conceive lay on the ground and a group of priests walked on their backs beseeching the blessings from a local Goddess during ‘Madhai Mela’ in Chhattisgarh’s Dhamtari district. pic.twitter.com/dmO9iKkLHZ
— The New Indian Express (@NewIndianXpress) November 22, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക