ഡൽഹി: ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ചൊവ്വാഴ്ച രാവിലെ 10മണിക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം. പുതിയ പതിപ്പില്‍ മിസൈലിന്റെ വേഗപരിധി 4300കിലോമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഡി.ആര്.ഡി.ഒയും ബ്രഹ്മോസ് എയറോസ്പേസും ചേര്‍ന്നാണ് ബ്രഹ്മോസിന്റെ പുതിയ പതിപ്പ് പരീക്ഷിച്ചത്. ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി വര്‍ധിപ്പിക്കാനുളള ഗവേഷണം പുരോഗമിക്കുകയാണ്.
വൃക്കകള്‍ തകരാറില്‍; ഹൃദയത്തിനും പ്രശ്നങ്ങള്‍; കണ്ണീരണിഞ്ഞ് റാണ
റഷ്യയും, ഇന്ത്യയും സംയുക്തായി വികസിപ്പിച്ച ബ്രഹ്മോസ് ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂയിസ് മിസൈലാണ്. കരയില്‍ നിന്നും കടലില്‍നിന്നും വായുവില്‍ നിന്നും ബ്രഹ്മോസ് വിക്ഷേപിക്കാം.
റഷ്യയുമായി കരാര്‍ ഉളളതിനാല്‍ മിസൈലില്‍ ആണവപോര്‍മുന വിന്യസിക്കാന്‍ കഴിയില്ല. ചൈനയുമായുളള ബന്ധം വഷളായതോടെ വിയറ്റ്നാമടക്കമുളള തെക്കനേഷ്യന്‍ രാജ്യങ്ങള്‍ ബ്രഹ്മോസ് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക