തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തെരഞ്ഞെടുപ്പിലെ ബി.ജെ.പി അപരന്മാര്ക്ക് താമരയുമായി സാമ്യമുള്ള ചിഹ്നം നല്‍കിയെന്നാണ് ആരോപണം.
സി.പി.ഐ.എം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അട്ടിമറിനീക്കത്തിന് ശ്രമിച്ചുവെന്നും സുരേന്ദ്രന് പറഞ്ഞു.
അപരന്മാര്ക്ക് റോസാപ്പൂവാണ് ചിഹ്നമായി നല്‍കിയത്. ഈ ചിഹ്നം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് മുന്നിലേക്കാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്.
അതേസമയം എല്‍.ഡി.എഫിന് പകരം യു.ഡി.എഫ് എന്ന സ്ഥിതി ഇത്തവണത്തോടെ മാറുമെന്നും കെ സുരേന്ദ്രന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതി പിടിക്കപ്പെടുമെന്നായപ്പോള്‍ ഉള്ള വെപ്രാളവും വേവലാതിയുമാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴുള്ളതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇത് മറച്ച് വെക്കാനുള്ള പാഴ്ശ്രമമാണ് കേന്ദ്ര ഏജന്‍സി വിരുദ്ധ ശ്രമമെന്നും സുരേന്ദ്രന് പറഞ്ഞു.
കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടെങ്കില്‍ അത് ഗുരുതരമായ ചട്ടലംഘനമാണെന്നും സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അതുമതിയെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക