എഡിൻബർഗ് : ആർത്തവ കാലത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന സാനിറ്ററി ഉല്പന്നങ്ങൾ സ്കോട്ലാൻഡിൽ സൗജന്യമായി വിതരണം ചെയ്യും. സ്കോട്ടിഷ് പാർലമെന്റ് ഐക്യകണ്ഠേന നിയമം പാസാക്കുകയായിരുന്നു. ഇതോടെ സാനിറ്ററി ഉല്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്ലാൻഡ് മാറി.
നിയമപ്രകാരം എല്ലാ പൊതുസ്ഥലങ്ങളിലും കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലും ക്ലബ്ബുകളിലും ഫാർമസികളിലും സാനിറ്ററി ഉല്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കും. 8.7 മില്യൺ യൂറോയാണ് ഇതിനായി മാറ്റിവെച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാനിറ്ററി ഉല്പന്നങ്ങൾ സൗജന്യമായി ലഭിക്കും.
കനത്ത നാശം വിതച്ച് ‘നിവാർ’, വടക്കൻ തമിഴ്നാട്ടിൽ പേമാരി
രാജ്യത്തിന്റെ പുതിയ തീരുമാനം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം മാറ്റിമറിക്കുമെന്ന് സ്കോട്ടിഷ് ലേബർ പാർട്ടി വക്താവ് മോണിക്ക ലെന്നോൺ പറഞ്ഞു. 2019 എപ്രിലിൽ മോണിക്ക ലെന്നോനാണ് ഇതുസംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.
ആർത്തവ സമയത്ത് സാനിറ്ററി ഉല്പന്നങ്ങൾ ലഭ്യമാകുന്നതിൽ പെൺകുട്ടികൾ വെല്ലുവിളി നേരിടുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. തീരുമാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും സ്ത്രീപക്ഷ സംഘടനകളും സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക