രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം ഏറെ വഷളാണെന്നും സംസ്ഥാനങ്ങള്‍ രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി. കേരളം അടക്കം അഞ്ചുസംസ്ഥാനങ്ങളിലാണ് വ്യാപനം കൂടുതലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വാക്സീന് വരുന്നതുവരെ കര്‍ശനനടപടികള്‍ വേണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച്ചവരുത്തുന്നതായി കോടതി വിമര്‍ശിച്ചു. കോവിഡ് കേസുകളില്‍ പെട്ടെന്ന് മാറ്റമാണ് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചത്. സ്ഥിതി കൂടുതല്‍ മോശമായെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്, ആര്‍എസ് റെഡ്ഡി, എംആര്‍ ഷാ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ദിനംപ്രതിയെന്നോണം ആഘോഷങ്ങള്‍ നടക്കുന്നു. ഇതില്‍ പങ്കെടുക്കുന്നവരുള്പ്പെടെ 80 ശതമാനം പേരും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ താടിയില്‍ തൂക്കിയിടുകയാണ്. നവംബറിലാണ് സ്ഥിതി വഷളായത്. കടുത്ത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇതുവരെ ചെയ്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വെറുതെയാകും. വാക്സീന് വരുന്നതുവരെ വീഴ്ച്ച പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
77 ശതമാനം കേസുകളും പത്തു സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ബംഗാള്‍, കര്‍ണാടക ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് കേസുകള്‍ കൂടതലെന്നും കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. രോഗവ്യാപനം തടയുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ കാര്യകക്ഷമായി ഒന്നും ചെയ്യുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചു.
കോവിഡ് മരണങ്ങള് കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും മരണം കോവിഡ് മൂലമാണോയെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ പോലും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും കേരളം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്. രാജ്കോട്ടില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് രോഗികള്‍ മരിച്ചതില്‍ കോടതി സ്വമേധയ ഇടപെട്ടു. ഗുജറാത്ത് സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക