തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ട്. നിയമോപദേശത്തില്‍ പറയുന്നത്, ബാര്‍ കോഴ ആരോപണം ഉയര്‍ന്ന സമയത്ത് ചെന്നിത്തല മന്ത്രിയല്ലാത്തതിനാല്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്നും സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ്.
ഇതുവരെ വിജിലന്‍സ് പ്രാഥമികാന്വേഷണത്തിനുളള ഫയല്‍ സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടായിരുന്നതിനാല് ആഭ്യന്തരവകുപ്പ് രാജ്ഭവനിലേക്ക് അയച്ചിരുന്നില്ല. സര്‍ക്കാര്‍ തീരുമാനം, ചെന്നിത്തലയുടെ കാര്യത്തില്‍ സ്പീക്കറെയും ബാര്‍ കോഴയില്‍ ആരോപണ വിധേയരായ വി.എസ് ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെയുളള അന്വേഷണത്തിന് ഗവര്‍ണറെയും സമീപിക്കാനായിരുന്നു. എന്നാൽ നിയമോപദേശം തേടിയത്, ചെന്നിത്തലയുടെ കാര്യത്തിലും ഗവര്‍ണറെ സമീപിക്കണം എന്ന് ചില ഉന്നത ഉദ്യോഗസ്ഥര്‍ THIRUVANATHAPURAMഅഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ്. സര്‍ക്കാരിന് അനുകൂലമായി നിയമോപദേശം ലഭിച്ച സ്ഥിതിക്ക് ഇത് സംബന്ധിച്ച ഫയല്‍ രാജ്ഭവനില്‍ ഇന്ന് തന്നെ എത്തിക്കാനാണ് സാദ്ധ്യതയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക