കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരിച്ചടി നേരിട്ട് വാൾട്ട് ഡിസ്നി. ഉപഭോക്താക്കൾ കുറഞ്ഞതിനാൽ 2021ൻറെ ആദ്യ പകുതിയിൽ 32,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണ്. വാൾട്ട് ഡിസ്നിയുടെ തീം പാർക്കുകളിൽ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് പിരിച്ചു വിടാനൊരുങ്ങുന്നത്. കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ വാൾട്ട് ഡിസ്നി തീം പാർക്കുകൾ തുറന്നിരുന്നു. കർശന നിയന്ത്രണങ്ങളോടെ പാർക്കുകൾ തുറക്കുന്നതെങ്കിലും പഴയതു പോലെ ഉപഭോക്താക്കൾ എത്താത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയത്.
ലോകത്തിലെ രണ്ടാമത്തെ വലിയ മീഡിയ എൻറർടെൻറ്മെൻറ് കോർപ്പറേഷനാണ് വാൾട്ട് ഡിസ്നി കമ്പനി. പതിനൊന്ന് അമ്യൂസ്മെന്റ് പാർക്കുകളും പല ടെലിവിഷൻ നെറ്റ്വർക്കുകളും അമേരിയ്ക്കൻ മൾട്ടിനാഷണൽ എൻറർടെയ്ൻറ്മെൻറ് കമ്പനിയായ ഡിസ്നിയ്ക്ക് കീഴിലുണ്ട്. ലോക്ക്ഡൗൺ മൂലം സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നപ്പോൾ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് ഡിസ്നി കൊടുത്തിരുന്നത്. ഫ്രാൻസിൽ കോവിഡ് വ്യാപനം അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്നതിനാൽ വീണ്ടും രണ്ടാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതാണ് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക