സ്പ്രിംഗ്ളര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന് പറഞ്ഞു. നിലവിലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും റിപ്പോര്‍ട്ടിന് മേല്‍ റിപ്പോര്‍ട്ട് തേടി പുതിയ സമിതിയെ ചുമതലപ്പെടുത്തുന്നത് അഴിമതി മൂടിവയ്ക്കാനാണെന്നും സി. എം. രവീന്ദ്രനെ ചോദ്യംചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്നും യുഡിഎഫ് കണ്‍വീനര്‍ കൊല്ലത്ത് നടന്ന മീറ്റ് ദ പ്രസില്‍ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം
സ്പ്രിംഗക്ളര്‍ കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. സമിതിയുടെ അധ്യക്ഷന്‍ റിട്ട. ജില്ലാ ജഡ്ജി ശശിധരന് നായരാണ്. മാധവന് നമ്പ്യാര്‍ അധ്യക്ഷനായ ആദ്യ സമിതി കരാറില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. പുതിയ കമ്മിറ്റി ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പുനഃപരിശോധിക്കാനാണ്.
മാധവന് നമ്പ്യാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത് കമ്പനിയെ തെരഞ്ഞെടുത്തതില്‍ വീഴ്ച സംഭവിച്ചെന്നായിരുന്നു. മന്ത്രിസഭാ തീരുമാനം ഇല്ലാതെ കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും കമ്മീഷന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക