ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചയാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ഉടന്‍ ചര്‍ച്ച നടത്താം.
പ്രക്ഷോഭം നടത്താന്‍ പൊലീസ് സൗകര്യം നല്‍കും. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കോവിഡ് വാക്സീൻ രണ്ടാഴ്ചയ്ക്കകം ഉപയോഗിച്ചുതുടങ്ങാം; അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം മൂന്നാം ദിവസത്തിലേക്കെത്തുമ്പോൾ കൂടുതൽ ശക്തമാവുകയാണ്.
പൊലീസ് നിർദേശം അനുസരിച്ച് ഒരു വിഭാഗം കർഷകർ ബുറാഡി നിരങ്കരി മൈതാനത്ത് പ്രതിഷേധത്തിനെത്തിയെങ്കിലും സിംഗു അതിർത്തിയിലെ കർഷകർ അവിടെ തന്നെ തുടരുകയാണ്.
ജന്തർ മന്തറിലോ, രാം ലീല മൈതാനത്തോ പ്രതിഷേധിക്കാൻ അവസരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. ഒരു വർഷം ഇവിടെ തുടരേണ്ടി വന്നാലും നിയമങ്ങൾ പിൻവലിക്കാതെ മടങ്ങില്ലെന്ന് കർഷകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക