എട്ടുകാലികളെ കൂട്ടുകാരിൽ പലർക്കും നല്ല പേടിയായിരിക്കുമല്ലേ… എന്നാൽ ഈ എട്ടുകാലിയുടെ പ്രത്യേകത ഒന്നു വായിച്ചു നോക്കൂ. എട്ടുകാലികൾ പലതരമാണ്, കൊല്ലുന്ന വിഷമുള്ളതു മുതൽ പഞ്ചപാവത്താൻമാരായ എട്ടുകാലികൾ വരെ അതിൽപ്പെടും. അമ്മ എട്ടുകാലിയിടുന്ന മുട്ടകൾ വിരിഞ്ഞാണല്ലോ എട്ടുകാലിക്കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്.
എന്നാൽ എട്ടുകാലികൾ സസ്തനികളല്ലെന്ന് കൂട്ടുകാർക്കറിയാമല്ലോ? കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവികളാണല്ലോ സസ്തനികൾ. ഇപ്പോൾ ടോക്സ്യൂസ് മാഗ്നസ് എന്ന ഗണത്തിൽപ്പെടുന്ന എട്ടുകാലി വാർത്തയിൽ നിറയുന്നത് ഇതുകൊണ്ടൊന്നുമല്ല.
മുട്ടകളിട്ട് വിരിയുന്ന കുഞ്ഞുങ്ങളെ പാലൂട്ടുന്ന ഒരു എട്ടുകാലി വർഗത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
സസ്തനികൾ ഉൽപാദിപ്പിക്കുന്ന പാലുപോലെ തന്നെ തോന്നുമെങ്കിലും അതിനേക്കാൾ പോഷകഗുണമുണ്ടത്രേ എട്ടുകാലി പാലിന്. ടോക്സ്യൂസ് മാഗ്നസ് എന്ന ഗണത്തിൽപ്പെട്ട എട്ടുകാലി അമ്മമാരാണ് പാൽ ഉൽപാദിപ്പിക്കുന്നതായി കണ്ടത്തിയിരിക്കുന്നത്.
കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയ്ക്കു പുറത്തു നിന്നാണെന്നു പറയുന്നത് വെറും അതിശയോക്തി; ചൈനയുടെ പുതിയ അവകാശവാദം തള്ളി ലോകാരോഗ്യ സംഘടന
ഈ എട്ടുകാലിക്കുഞ്ഞുങ്ങൾ ഒരുവിധം വളരുന്നതു വരെ ആഹാരമൊന്നും കഴിക്കാറില്ലെന്ന് മുന്പ് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവയുടെ ശരീരം അത്ഭുതകരമാം വിധം വളരുന്നത് ശാസ്ത്രഞ്ജരെ കുഴയ്ക്കുന്ന ഒരു സംശയമായിരുന്നു.
ഈ സംശയത്തിനു വിരാമമായിരിക്കുകയാണ് ടോക്സ്യൂസ് മാഗ്നസിന്റെ പാലുൽപാദനം. ഈ എട്ടുകാലിക്കുഞ്ഞുങ്ങൾ തങ്ങളുടെ യഥാർഥ ശരീര വലുപ്പത്തിന്റെ പകുതി വലുപ്പം മുട്ടവിരിഞ്ഞ് ഇരുപത് ദിവസത്തിനുള്ളിൽ കൈവരിക്കുന്നു.
എങ്ങനെയാണ് ആഹാരമൊന്നും കൂടാതെ ഇവ ഇത്രപെട്ടെന്ന് വളരുന്നതെന്ന് നിരീക്ഷിക്കുകയായിരുന്നു ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഒരു കൂട്ടം ശാസ്ത്രഞ്ജർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക