മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ള്യുജെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തത് ന്യായീകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
വി.വി. രാജേഷിന് മൂന്നിടങ്ങളില്‍ വോട്ട്: സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് സിപിഐ
ഇതിന് നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് കെയുഡബ്ള്യുജെ ഈ ആവശ്യം ഉന്നയിച്ചത്. പൊലീസ് നിയമ വിരുദ്ധ നടപടികളാണ് സ്വീകരിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. നിരപരാധിത്വം തെളിയിക്കാന്‍ സിദ്ധിഖ് കാപ്പന് നുണ പരിശോധനയ്ക്ക് സമ്മതിച്ചിരുന്നുവെന്നും സംഘടന സുപ്രീംകോടതിയെ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ധിഖ് കാപ്പന് ഒരു ബന്ധവുമില്ല, സിദ്ധിഖ് മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകനാണ്, സിദ്ധിഖിനെ പോലീസ് മര്‍ദ്ധിച്ചു, മരുന്ന് നിഷേധിച്ചു, ഉറങ്ങാന്‍ അനുവദിച്ചില്ല തുടങ്ങിയ കാര്യങ്ങളും സത്യവാങ്മൂലത്തിലൂടെ കെയുഡബ്ള്യുജെ സുപ്രീംകോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക