ലണ്ടന്‍: ലോകത്തെ ആദ്യ കോവിഡ് -19 പ്രതിരോധ വാക്സിനുള്ള അംഗീകാരം ഫൈസര്‍-ബയോടെക്കിന്. ഫൈസര്‍-ബയോടെക് വാക്സിന് രാജ്യവ്യാപകമായി ഉപയോഗിക്കുന്നതിനായി ബ്രിട്ടന് അംഗീകാരം നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വാക്സിന് വിതരണത്തിന് അനുമതി നല്കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടന്.
‘ഫൈസര്‍-ബയോടെക്കിന്റെ കോവിഡ് -19 വാക്സിന് ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള സ്വതന്ത്ര മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സിയുടെ (എം.എച്ച്.ആര്.എ.) ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.
അടുത്ത ആഴ്ച മുതല്‍ യു.കെ.യിലുടനീളം വാക്സിന് ലഭ്യമാക്കും’ യു.കെ. സര്‍ക്കാരിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാക്സിന് ആര്‍ക്കാണ് ആദ്യം നല്‍കേണ്ടത് എന്ന കാര്യത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരമായിരിക്കും വിതരണം.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ചരിത്രപരമായ നിമിഷമാണ് ബ്രിട്ടന്റെ നടപടിയിലൂടെ അടയാളപ്പെടുത്തുന്നതെന്നാണ് ഫൈസറിന്റെ പ്രതികരണം.
ഫൈസര്‍-ബയോടെക്, യു.എസ് ബയോടെക് കമ്പനിയായ മോഡേണ എന്നിവ കോവിഡിനെതിരെ 90 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ളതായാണ് പ്രാഥമിക കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക