ഡൽഹി: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചു പേർ ഡൽഹി ശക്കരപൂരിൽ പിടിയിൽ. ഡൽഹി സ്പെഷൽ സെൽ പൊലീസ് ആണ് ഇവരെ അറസ്റ്റു ചെയ്തത്. ഏറ്റുമുട്ടലും വെടിവയ്പ്പും ഉണ്ടായെന്നാണ് വിവരം.
പഞ്ചാബിൽ ശൗര്യ ചക്ര ജേതാവ് ബൽവിന്ദർ സിംഗിന്റെ കൊലപാതകത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ടുപേരും സംഘത്തിലുണ്ടെന്നാണ് കരുതുന്നത്. അറസ്റ്റിലായ അഞ്ചുപേരിൽ മൂന്നുപേർ കശ്മീരിൽ നിന്നുള്ളവരാണെന്നും ബാക്കിയുള്ളവർ പഞ്ചാബിൽ നിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു. തീവ്രവാദത്തിനെതിരെ പോരാടിയതിന് ശൗര്യ ചക്രത്തെ ലഭിച്ച സിംഗ് ഒക്ടോബറിലാണ് വെടിയേറ്റ് മരിച്ചു.
തിങ്കളാഴ്ച രാവിലെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് ആസ്ഥാനമായുള്ള രണ്ട് കുറ്റവാളികൾക്ക് മൂന്ന് കശ്മീരികളിൽ നിന്ന് കുറച്ച് പണം ലഭിച്ചതായി വ്യക്തമായ വിവരം ലഭിച്ചു. തുടർന്ന് ഡൽഹിയിലെ ലക്ഷ്മി നഗർ പ്രദേശത്ത് നടന്ന വെടിവയ്പ്പിനു ശേഷം അഞ്ച് പേരെ അറസ്റ്റ് ചെയ്തു-ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫ് പൊലീസ് (സ്പെഷ്യൽ സെൽ) പ്രമോദ് സിംഗ് കുശ്വാഹ് പറഞ്ഞു.
മൂന്ന് പിസ്റ്റളുകൾ, രണ്ട് കിലോഗ്രാം ഹെറോയിൻ, ഒരു ലക്ഷം രൂപ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ഇവർ യാത്ര ചെയ്തിരുന്ന രണ്ട് കാറുകളും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക