കൊച്ചി: തന്റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കോടതിയിൽ സമർപ്പിച്ച കത്തിലാണ് സ്വപ്ന ഗുരുതരമായ പരാതി ഉന്നയിച്ചിരിക്കുന്നത്.
കേസിൽ ഉൾപ്പെട്ട ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് ചിലർ തന്നെ ജയിലിൽ സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ തനിക്കും കുടുംബാംഗങ്ങൾക്കും കൂടുതൽ സുരക്ഷ നൽകണമെന്നും സ്വപ്ന കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ മുഖേനയാണ് സ്വപ്ന കോടതിയിൽ കത്ത് കൈമാറിയത്.
പൊലീസ്, ജയിൽ ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലരാണ് അട്ടക്കുളങ്ങര ജയിലിൽ തന്നെ കാണാനെത്തിയത്. കേസിൽ ഉന്നതരുടെ പേര് പറയരുതെന്നായിരുന്നു ആവശ്യം. അന്വേഷണ സംഘത്തോട് സഹകരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
ഉന്നതരുടെ പേര് പറഞ്ഞാൽ തന്നെയും കുടുംബത്തെയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. നവംബര്‍ 25ന് മുമ്പാണ് ഇത് സംഭവിച്ചതെന്നും അവര്‍ പറയുന്നു.
കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ താന്‍ പോകേണ്ടത് അട്ടക്കുളങ്ങര ജയിലിലേക്ക് തന്നെയാണ്. അവിടെ വച്ച് അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് സ്വപ്നയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക