കണ്ണൂര്‍ : കണ്ണൂരിൽ വാഹനം ഇടിച്ചയാൾ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ഡ്രൈവറെ പോലീസ് വിദഗ്ധമായി പൊക്കി. തമിഴ്നാട് രാമേശ്വരം സ്വദേശി എളംച്ചിലിയന് മനോകരന് (26) ആണ് ഒന്നര മാസത്തിനുശേഷം വളപട്ടണം പോലീസിൻറെ പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ ഇരുപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മത്സ്യം കയറ്റിപ്പോകുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള മിനി പിക്കപ്പ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്. കല്യാശ്ശേരി സ്വദേശിയായ വി വൈഷ്ണവ് ആണ് മരിച്ചത്.
കണ്ണൂരിലേക്ക് വൈഷ്ണവ് ബൈക്കിൽ വരുമ്പോഴാണ് ആണ് രാവിലെ 6 40 ന് അപകടം ഉണ്ടായത്. അപകടത്തിനുശേഷം പിക്കപ്പ് വാഹനം നിർത്താതെ പോയി. എന്നാൽ വളപട്ടണം പോലീസ് കേസ് ഗൗരവമായി തന്നെ എടുത്തു. സിസിടിവി ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ എല്ലാം പരിശോധിച്ചു.
‘ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് ചിലർ ജയിലിലെത്തി; തന്നെയും കുടുംബത്തെയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സംരക്ഷണം വേണമെന്ന് സ്വപ്ന സുരേഷ്
വിശദമായ അന്വേഷണത്തിൽ കണ്ണൂര്‍ ഭാഗത്ത് നിന്നും മംഗലപുരം ഭാഗത്തേക്ക് അമിതവേഗതയില്‍ പോയ TN 65 AB 4084 മഹീന്ദ്ര ബോലെറോ മിനി പിക്കപ്പ് ആണ് യുവാവിനെ ഇടിച്ചത് എന്ന് വ്യക്തമായി. ഒടുവിൽ അപകടമുണ്ടായി എന്നറിഞ്ഞിട്ടും വാഹനം നിർത്താതെ പോയ ഡ്രൈവറെ കണ്ടെത്തി.
വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ വേണുഗോപാലന്‍, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അശോകന്, ജോബി എന്നിവർ തമിഴ്നാട് രമേശ്വരത്ത് എത്തി മനോകരനെ പിടികൂടി. വണ്ടിയും കസ്റ്റഡിയിൽ എടുത്തത്. കേസ് ഗൗരവമായി എടുക്കുകയും അയൽ സംസ്ഥാനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയും ചെയ്ത ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി അഭിനന്ദനങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക