ബെംഗളൂരു: ഗോവധ നിരോധന നിയമം കര്‍ണ്ണാടക സര്‍ക്കാര്‍ പാസാക്കി. സംസ്ഥാനത്ത് പശുവിനെ കൊന്നാല്‍ ഇനിമുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും.
എല്ലാ കന്നു കാലികളേയും ഗോമാംസമായി പരിഗണിക്കുമെന്നും പുതിയ ബില്ലിൽ പറയുന്നു. ബിജെപി സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ പരിഗണനയിലുണ്ടായിരുന്ന നിയമമാണ് ഇപ്പോൾ നിയമസഭ പാസാക്കിയത്.
കര്‍ണ്ണാടകയില്‍ ഗോമാംസം നിരോധിക്കുമോ എന്ന ചോദ്യത്തിന് നിയമ മന്ത്രി ജെ.സി മധുസ്വാമി നല്കിയ മറുപടി 13 വയസ്സിനു മുകളിലുള്ള എരുമകളെ അറുക്കാന്‍ അനുവദിക്കും എന്നതായിരുന്നു. എന്നാല്‍ പുതിയ നിയമം എല്ലാ കന്നുകാലികളേയും ഗോമാംസമായി പരിഗണിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന് നിയമസഭയിൽ വ്യക്തമാക്കി.
പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് നടത്തി. കർണാടക കശാപ്പ് തടയൽ, കന്നുകാലികളെ സംരക്ഷിക്കൽ ബിൽ -2020 എന്ന പേരിൽ അറിയപ്പെടുന്ന ബിൽ സംസ്ഥാനത്ത് പശുക്കളെ കശാപ്പ് ചെയ്യുന്നതിനെ നിരോധിക്കാനും കള്ളക്കടത്ത്, അനധികൃത ഗതാഗതം, പശുക്കൾക്കെതിരായ അതിക്രമങ്ങൾ, കശാപ്പ് എന്നിവയിൽ ഏർപ്പെടുന്നവർക്ക് കർശന ശിക്ഷ നൽകാനും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക