രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ഒരേ സ്കൂളിൽ നിന്ന് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പെരിന്തൽമണ്ണ ആനമങ്ങാട് നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ ഒരു ചിറക് പോയ പക്ഷിയെ പോലെ ആയി യുഡിഎഫ്. പകരം ചിലരെ ചെയ്ത് യുഡിഎഫ് മുന്നണി വിപുലീകരിച്ചു. ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ആണ് ഇപ്പൊൾ ഒപ്പം ഉള്ളത്. അവരെ കൂട്ടി ചേർത്ത് മുന്നണി വിപുലീകരിക്കുക ആണ് കേരളത്തിലെ യുഡിഎഫ് ചെയ്തത്.
സുരേന്ദ്രൻ പറയുന്നത് അതെ പടി ആവർത്തിക്കുക ആണ് രമേശ് ചെന്നിത്തല. രാവിലെ സുരേന്ദ്രൻ പറയുന്നത് ചെന്നിത്തല ഉച്ചക്ക് പറയും. ചെന്നിത്തല പറയുന്നത് സുരേന്ദ്രനും പറയും. ഒരേ സ്കൂളിലെ പൂർവ വിദ്യാർഥികളെ പോലെ ആണ് രണ്ട് പേരും. ഒരേ യൂണിഫോം, ഒരേ ഭാഷ രീതി, ഒരേ സംസാരം, ഒരേ സ്ലാങ്. ഡൽഹിയിലെ ബിജെപി അല്ല കേരളത്തിലെ ബിജെപി എന്നാണ് ഇവർ പറയുന്നത്.
ഡൽഹിക്ക് പോയ കുഞ്ഞാലിക്കുട്ടി ഒരു ദിവസം രാവിലെ നോക്കുമ്പോൾ മലപ്പുറത്ത് എത്തി. ഇപ്പൊൾ ആണ് മനസ്സിലായത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കാൻ ആണ് തിരിച്ച് വന്നത്. ജമാ അത് ഇസ്ലാമിയുടെ അമീറിന്റെ വീട്ടിലേക്ക് തീർത്ഥാടനത്തിന് എന്നത് പോലെ ആണ് യുഡിഫ് നേതാക്കൾ പോകുന്നതെന്നും വിജയരാഘവന് പരിഹസിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആണ് യുഡിഎഫിനെ കാത്തിരിക്കുന്നത്. തോൽവി ഉറപ്പായാൽ ആരെ പറ്റിയും പറയാം അതാണ് ചെന്നിത്തല എന്തും പറയുന്നത്.
സ്വർണ കടത്തു കേസ് അന്വേഷിക്കാൻ 5 മാസമായി സ്യൂട്ട് കേസും പിടിച്ചു നടക്കുന്നു, ഒന്നും കണ്ടെത്താൻ പറ്റിയില്ല. ഇപ്പൊൾ പ്രതികളെ ഭീഷണിപ്പെടുത്തി എഴുതി മേടിക്കുക ആണ്. അവർ ഇപ്പോൾ മുഖ്യമന്ത്രിയെ കുടുക്കാൻ നോക്കുക ആണെന്നും വിജയരാഘവൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക